കള്ളപ്പണം വെളുപ്പിക്കല്‍ കേസ് മുംബൈയില്‍ നടന്നതാണെന്നാണ് ഇ ഡി ആരോപിക്കുന്നത്. അതിനാല്‍ കേസില്‍ സമന്‍സ് അയക്കാന്‍ ഗാസിയാബാദ് കോടതിക്ക് അധികാരമില്ലെന്നാണ് റാണ അയ്യൂബ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്
ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമില്‍നിന്ന് സ്വരൂപിച്ച തുക റാണയുടെ പിതാവിന്റെയും സഹോദരങ്ങളുടെയും പേരിലാണ് ഉണ്ടായിരുന്നതെന്നും പിന്നീട് അവര്‍ അത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നെന്നും ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു
ഇതിനെതിരെയാണ് റാണ അയൂബ് കോടതിയെ സമീപിച്ചത്. അതേസമയം, റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. റാണ അയൂബിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അനധികൃതമായ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടിരുന്നു.
വികാസ് സംകൃത്യായൻ എന്നയാളുടെ പരാതിയിലാണ് ഗാസിയാബാദിലെ ഇന്ദിരാപുരം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി, ഐടി ആക്റ്റ് എന്നീ വകുപ്പുകൾക്ക് പുറമെ, ചാരിറ്റിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ സമാഹരിച്ച പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിച്ചില്ല എന്നാണ് ആരോപണം. വിഷയമുന്നയിച്ച് ഹിന്ദു ഐ.ടി സെൽ സഹ സ്ഥാപകന്റെ പരാതിയിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.